Saturday 4 January 2014

അനന്തപുരിയിലെ ജ്ഞാനപ്രജാഗാരം

അനന്തപുരിയിലെ ജ്ഞാനപ്രജാഗാരം

പതിനെട്ടാം നൂറ്റാണ്ടിൽ ബേമിംഗാമിൽ പ്രവർത്തിച്ചിരുന്ന
വിദ്വൽസഭയായിരുന്നു ലൂണാർ സൊസൈറ്റി എന്ന ചന്ദ്രിക
കൂട്ടായമ.വെളുത്തവാവിൻ നാളിലെ അത്താഴവിരുന്നു കൂട്ടായ്മ,
അതിനു നേതൃത്വം കൊടുത്ത ത്രിമൂർത്തികൾ സ്വർണ്ണനിറമാർന്ന
പ്രതിമകളിലൂടെ ബേമിംഗാമിന്റെ കണ്ണായസ്ഥലത്ത് സഞ്ചാരികളെ
ആകർഷിച്ചു നിലഒള്ളുന്നു.ചികിസകനായിരുന്ന ഇറാസ്മിക് ഡാർവിൻ,
വ്യവസായ സംരഭകനായ മാത്യൂ ബൗൾട്ടൺ,ആവി എഞ്ചിൻ കണ്ടു
പിടിച്ച ജയിംസ് വാട്ട് എന്നീ ത്രിമൂർത്തികൾക്കു പുറമേ ഓക്സിജൻ
എന്ന പ്രാണവായുവിനെ കണ്ടെത്തിയ നിരീശ്വരവാദി ബേമിംഗാം
ജോസഫ് ഇടമറക്,ജോസഫ് പ്രീസ്റ്റ്ലി,അടിമവ്യാപാരത്തിനെതിരെ
പോരാടിയ ജോസിയാ വെഡ്ജ്വുഡ് തുടങ്ങിയവർ ഈ വിദ്വൽസഭയിൽ
സ്ഥിരമായി പങ്കെടുത്ത് വാദപ്രതിവാദങ്ങൾ നടത്തിയിരുന്നു.ശാസ്ത്രം.തത്വ
ചിന്ത,സാമൂഹ്യനീതി,വ്യവസായം ,വാണിജ്യം,ഗതാഗതം തുടങ്ങി
നാനാവിധ വിഷയങ്ങളെ കുറിച്ചവർ ചർച്ച ചെയ്തു.
ബേമിംഗാമിന്റെ സർവതോന്മുഖമായ വികസനത്തിൽ ചന്ദ്രികകൂട്ടായ്മ
ഗണ്യ്മായ പങ്കു വഹിച്ചു.ലൂണ്ണാർട്രിക്സ് കാരണമാണ് ബേമിംഗാം
വന്വ്യ്വസ്യായ കേന്ദ്രവും മൊബിലിറ്റി ഹബ്ബും ആയി മാറിയത്.
ജന്നി ഉഗ്ലോ എഴിതി ഫേബർ & ഫേബർ 2002 ല് പ്രസിദ്ധീകരിച്ച
"ദ ലൂണാർ മെൻ" ഈ മഹാന്മാരുടെ ജീവിതകഥയാണ്.
ബേമിംഗാമിലെ ചന്ദികകൂട്ടായ്മ പോലെപത്തൊൻപതാം നൂറ്റാണ്ടിന്റെ
അവസാന പാദത്തിൽതിരുവിതാം കോടിന്റെ രാജധാനിയായിരുന്ന
അനന്തപുരിയിലും ഒരു വിദ്വൽസഭയുണ്ടായിരുന്നു:
ജ്ഞാന പ്രജാകാരസഭ.നമ്മുടെ കേരളത്തിലും പല പ്രദേശങ്ങളിലും ഇത്തരം 
സംഘങ്ങള്‍ക്കു
രൂപം നല്‍കാമായിരുന്നു.പക്ഷേ ചെയ്തു കണ്ടില്ല.

പണ്ട് തിരുവനന്തപുരത്തുണ്ടായിരുന്നു ഇത്തരം ഒരു
സംഘം.ജ്ഞാനപ്രജാഗാരം.പേട്ടയില്‍ രാമന്‍പിള്ള
ആശാന്‍ എന്ന കുടിപ്പള്ളിക്കൂടം ആശാന്‍,
ശിവരാജയോഗി തൈക്കാട് അയ്യാസ്വാമികള്‍,
മനോണ്മണീയം സുന്ദരന്‍ പിള്ള,
പേട്ട ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍അംഗങ്ങള്‍.
നാണു,കുഞ്ഞന്‍,അയ്യങ്കാളി തുടങ്ങിയവ്രുടെ വളര്‍ച്ചയെ
ഈ കൂട്ടായ്മത്വരിതപ്പെടുത്തി.
പന്തി ഭോജനം നടപ്പാക്കി.
മനോണ്മണീയം എന്ന നാടകം രചിക്കപ്പെട്ടു.
നെടുങ്ങോടു പപ്പു എന്ന ദരിദ്ര ബാലന്‍ 
ഡോ.പല്‍പ്പുആയി.
പിന്നീട് മകന്‍ നടരാജ ഗുരു ആയി.
അതിനാൽ ശ്രീനാരായുണഗുരു ലോകപ്രസിദ്ധനായി.

No comments:

Post a Comment