Tuesday 26 November 2013

വികസനത്തിന്റെ അവസാന പർവ്വം: കൊല്ലപ്പെടുന്ന രോഗികൾ

വികസനത്തിന്റെ അവസാന പർവ്വം:
കൊല്ലപ്പെടുന്ന രോഗികൾ

അമേരിക്കയിൽ 3.7 കോടി രോഗികളുടെ ചികിസാരേഖകൾ
പഠനവിധേയമാക്കിയപ്പോൾ 2000, 2001 , 2002 വർഷങ്ങളിലായി
195,000 രോഗികൾ ചികിസയിലെ പിഴവുകളാൽ കൊല്ലപ്പെട്ടതായി
കണ്ടെത്തി.ഹെൽത്ത് എയർ ക്ല്വാളിറ്റി കമ്പനിയായ  ഹെൽത്ത്ഗ്രേഡ്സ്
ആണ് ഈ കണക്കു പുറത്തു വിട്ടത്.ജാമാ (2003 ഒക്ടോബർ)എന്ന
മെഡിക്കൽ ജേർണലിലാണുപഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Dr. Chunliu Zhan , Dr. Marlene R. Miller
എന്നിവരാണു പഠനം നടത്തിയത്.1999 ല് പുറത്തുവന്ന
 Institute of Medicine's (IOM)
എന്ന പഠനത്തെ സാധൂകരിക്കുന്നു ഈപഠനവും.
അന്നത്തെ കണക്കു പ്രകാരം
വർഷം തോറും അമേരിക്കയിൽ 98000 പേർ ചികിസയിലെ പിഴവിനാൽ
അകാലത്തിൽ മരണമടയുന്നു(അതായ്ത് കൊല്ലപ്പെടുന്നു),അന്നത്തേതിന്റെ
ഇരട്ടിയാണിപ്പോഴത്തെ കൊലപാതക നിരക്ക്.വർഷം തോറും ഇതിനാൽ
6 ബില്ല്യൻ ഡോളർ അനാവശ്യമായി ചെലവഴികപ്പെടുന്നു.50 സംസ്ഥാനങ്ങളിലേയും
വാഷിങ്ങ്ടൺ ഡ്,സി യിലേയും ഹോസ്പിറ്റലുകളിലെ മൂന്നു വർഷത്തെ
രോഗികളെയാണിപ്പോൾ പഠനവിധേയമാക്കിയത്.ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട
രോഗികളിൽ(പ്രസവക്കേസ്സുകളെ ഒഴിവാക്കി) 45 ശതമാനം ഈ പഠനത്തിൽ
ഉൾപ്പെട്ടു.

യൂ.കെ ഹോസ്പിറ്റലുകളിൽ ലണ്ടൻ ഇമ്പീരിയൽ കോളേജിലെ
ഡോ.ഫോസ്റ്റർ  നടത്തിയ പഠനപ്രകാരം 2004 ല്
യൂ.കെ യിലാണ് ഏറ്റവും കൂടുതൽ രോഗികൾ ചികിൽസയിലെ
പിഴവിനാൽ കൊല്ലപ്പെട്ടത്.കാനഡാ,ഹോളണ്ട്,ജപ്പാൻ
അമേരീക്ക എന്നീ രാജ്യങ്ങളെ കടത്തി വെട്ടിയാണ് യൂ.കെ
ഒന്നാം സ്ഥാനം നേടിയെടുത്തത്.

No comments:

Post a Comment