Thursday 26 December 2013

ബീവാനും ചർച്ചിലും

ബീവാനും ചർച്ചിലും


പൊതുജനാരോഗ്യപ്രവർത്തകൻ എന്ന നിലയിൽ ഞാനേറെ ബഹുമാനിക്കുന്നരാഷ്ട്രീയക്കാരനാണു ബ്രിട്ടനിലെ ആരോഗ്യമന്ത്രിയായുർന്ന കൽക്കരി ത്തൊഴിലാളി
അന്യൂറിൻ ബീവാൻ.
പ്രാദേശിക ചരിത്രത്തിൽ തൽപ്പരൻ എന്ന നിലയിൽ ഞാനേറെ ബഹുമാനിക്കുന്നരാഷ്ട്രീയക്കാരനാകട്ടെ, വി.ഫോർ വിക്ടറി എന്നു പറഞ്ഞ ചുരുട്ടുവലിക്കാരൻ വിൻസ്റ്റൺ ചർച്ചിലും.

അന്യൂറിൻ ബീവാൻ.



വെയിൽസിലെ ട്രഡേഗാറിലെ കൽക്കരിഖനിപ്പണിക്കാരനായിരുന്ന
ഡേവിഡ് ബീവാന്റെ മകനായി അന്യൂറിൻ ബീവാൻ ജനിച്ചത് 1897
നവംബർ 15 ന്.പിതാവ് ലിബറൽ പാർട്ടിയുടെ അനുയായി ആയിരുന്നുഎന്നാൽ പിന്നീട് സോഷ്യലിസ്റ്റ് ആയി മാറി.പത്തുമക്കളിൽ അന്യൂറിനായിരുന്നുപഠികാൻ മണ്ടൻ.ഒരേ ക്ലാസ്സിൽ പലതവണ പഠിക്കേണ്ടി വന്നതിനാൽപതിമൂന്നാം വയസ്സിൽ സ്കൂളിനോടു വിടപറഞ്ഞു.എന്നാൽ നല്ലൊരു വായനക്കാരനായി
ട്രഡേഗാറിലെ വർക്ക്മാൻ ഇൻസ്ട്ട്യൂട്ട് ഗ്രന്ഥശാലയിലുണ്ടായിരുന്ന എച്ച്.ജി.വെൽസ്,
ഡർ ഹാഗാർഡ് എന്നിവരുടെ കൃതികൾ മുഴുവൻ വായിച്ചു.ഏ.ജെ ക്രോനിന്എന്ന ഡോകടർ നോവലിസ്റ്റിന്റെസിറ്റാഡൽ തുടങ്ങിയ കൃതികളും ഇക്കാലത്ത് അദ്ദേഹംവായിച്ചു.ഇൻഡിപെൻഡന്റ്ലേബർ പാർട്ടിയിൽ(ഐ.എൽ.പി) അദ്ദേഹം അംഗമായി.രണ്ടാം ലോകമഹായുദ്ധത്തിൽബ്രിട്ടൻ ചേർന്നതിനെ അന്യൂറിൻ നിശിതമായി വിമർശിച്ചു.താമസ്സിയാതെ കൽക്കരിത്തൊ
ഴിലാളികളുട South WalesMiners'Federation പ്രവർത്തകനായി.പത്തൊൻപതാം വയസ്സിൽആ സംഘടനയുടെ പ്രാദേശിക നേതാവായി (ചെയർമാൻ Miners' Lodge) .നല്ലൊരു പ്രഭാഷകൻഎന്ന പേർ നേടി.ജോലി നൽകിയ ട്രഡ്ഗാർ അയൺ & കോൾ കമ്പനി അന്യൂറിനെ പിരിച്ചു വിട്ടെങ്കിലും
കേസിനു പോയി ജോലി തിരികെ വാങ്ങി.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ ചർച്ചിൽ തോൽക്കയും ലേബർ പാർട്ടിയിലെആറ്റ്ലി ജയിക്കയും ചെയ്തപ്പോൾ അന്യൂറിനെ ആറ്റ്ലി മന്ത്രിസഭയിൽ എടുത്ത് ആരോഗ്യവകുപ്പു
നൽകി.1946 ല് അദ്ദേഹം നാഷണൽ ഇൻഷുറൻസ് ആക്റ്റ് പാസ്സാക്കി എടുത്തു.തുടർന്നു 1948 ജൂലൈ 5 മുതൽ ഇംഗ്ലണ്ടിൽ നാഷണൽ ഹെൽത്ത് സർവീസ്സ്(എൻ.എച്ച്.എസ്സ്)പ്രവർത്തനം തുടങ്ങി.തൊഴിലില്ലായമരോഗം,ഗർഭാവസ്ഥ,പ്രസവം,വിധവ എന്നീ അവസ്ഥകളിൽ സർക്കാർ സഹായം നൽകുന്ന സാമൂഹ്യസുരക്ഷാ
പദ്ധതി അങ്ങനെ ബ്രിട്ടനിൽ നിലവിൽ വന്നു.രോഗം വന്നാൽ സൗജന്യ പരിശോധന,ചികിൽസ,ദന്ത-നേത്രചികിസകൾ എന്നിവ സർവ്വർക്കും അതോടെ ബ്രിട്ടനിൽ ലഭ്യമായി.വരുമാനത്തിനനുസരിച്ചു നികുതി.
ആവ്ശ്യത്തിനനുസരിച്ചു സൗജന്യ്മായി സേവനം .ബ്രിട്ടീഷുകാർക്ക് ഒരിക്കലും മറക്കാനാവാത്ത മഹാനായിമാറി തൊഴിലാളി പദവിയിൽ നിന്നുയർന്ന് ആരോഗ്യമന്ത്രിയായ വെയിൽസുകാരൻ അന്യൂറിൻ ബീവാൻ.


1951 കാലത്ത് കുറേക്കാലം ബീവാൻ തൊഴിൽ മന്ത്രി
ആയിരുന്നു.എന്നാൽ ഏപ്രിൽ 21 നു വുഡ്രോ വിൽസൺ,
ജോൺ ഫ്രീമാൻ എന്നിവരോടൊപ്പം രാജി വച്ചു.കാരണം
വയ്പ്പു പല്ലിനും കൺനടയ്ക്കുമ്പകുതി വില വീതം ജനം
കൊടുക്കണം എന്ന ഓർഡർ എക്സ്ചെക്കർ ചാൻസലർ
ഹഗ് ഗെയിറ്റ്സ്കൽ ഇറക്കി.അടുത്ത 5 വർഷം അന്യൂറിന്
ലേബർ പാർട്ടിയിലെ ഇടതു വിഭാഗം(ട്രൈബൂൺ) തലവനായി കഴിഞ്ഞു.
ആറ്റ്ലി പ്രതിരോധ ചെലവിനു കൂടുതൽ തുക മാറ്റിവച്ചപ്പോൾ
(അണുവായുധ നിർമ്മാണത്തെ പ്രത്യേകിച്ചും, അന്യൂറിൻ
അതി നിശിതമായി വിമർശിച്ചു എന്നു കാര്യവുംശ്രദ്ധേയമാത്രേ

വിൻസ്റ്റൺ ചർച്ചിൽ


എന്നെ ഏറെ ആകർഷിച്ച,സ്വാധീനിച്ച ഒരു ചെറുപുസ്തകമുണ്ട്.
പണ്ടു വായിച്ച്താണ്.ഇപ്പോൾ അതിന്റെ കോപ്പി കിട്ടാനുണ്ടോ
എന്നുമറിഞ്ഞു കൂടാ.കവറെല്ലാം ചിതലു തിന്ന പുസ്തകമായിരുന്നു.
എവിടെ നിന്നെന്നോ എന്നെന്നോ ആരെന്നോ പ്രസിദ്ധീകരിച്ച്തെന്നറിയാൻകഴിയാതിരുന്ന പുസ്തകം.നരവംശശാത്രജ്ഞനായിരുന്ന ഡോ.ഏ.
അയ്യപ്പൻഎഴുതിയ പുസ്തകം എന്നു പിന്നീടു മനസ്സിലായി.
ചെറു പുസ്തകം.തുടങ്ങുന്നത് ചർച്ചിൽ ബ്രിട്ടീഷ് പാർലമെന്റിൽ ചെയ്തപ്രസംഗം ഉദ്ധരിച്ചു കൊണ്ടായിരുന്നു.കോപ്പി കൈവശമില്ലാത്തതിനാൽവാചകം കൃത്യമായി ഉദ്ധരിക്കാൻ ആവില്ല.
ഭാരതീയർക്കു ചരിത്രബോധമില്ല.
അവർ ചരിത്രാവിഷ്ടങ്ങൾ നശിപ്പിച്ചു കളയും.
ചരിത്രം എഴുതി വയ്ക്കില്ല.
തെളിവുകൾ ന്ശിപ്പിച്ചു കളയും.
എന്നൊക്കെ ഉള്ള കാര്യം മൻസ്സിലായത് വിൻസ്റ്റൺ ചർച്ചിലിന്റെ
ആ പാർലമെന്റു പ്രസംഗത്തിൽ നിന്നായിരുന്നു.
തുടർന്നു പ്രാദേശികചരിത്രത്തിൽ താൽപ്പര്യം വന്നു.എന്റെ
ജന്മനാടിനെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചു ഏറെ പഠിച്ചു.
നാടിനേയും നാട്ടുകാരേയും കുറിച്ച് ഏറെ പഠിച്ചു.
എഴുതി.തീർച്ചയായും ചർച്ചിലിനോട് ഏറെ കടപ്പാടുണ്ട്.

പാർലമെന്റു സ്ട്രീറ്റിലെ ചർച്ചിലിന്റെ പ്രതിമയ്ക്കു മുൻപിൽ
നിൽക്കാൻകഴിഞ്ഞ്തു 2013 ലെ ക്രിതുമസ്സ് ദിനം മാത്രം.



വെയിൽസിൻ പോകാനും അന്യൂറിൻ ബീവാൻ പ്രതിമയ്ക്കു മുമ്പിൽ
നിക്കാനും 2009 ല് തന്നെ സാധിച്ചിരുന്നു.

No comments:

Post a Comment