ചിരാഗേന്തിയ മഹിളാമണിയും
ചായക്കോപ്പയേന്തിയ ലലനാമണിയും
മധുരപ്പതിനാറിൽ ദൈവവിളി കേട്ട പെൺകിടാവായിരുന്നു
ഫ്ലോറൻസ് നൈറ്റിംഗേൽ.1837ഫെബ്രുവരി ഏഴിലെ ഡയറിക്കുറിപ്പിൽ
അവളതെഴുതി വയ്ക്കയും ചെയ്തു:
"ഇന്നു ദൈവം എന്നെ വിളിച്ചു;അവനെ ശുശ്രൂഷിക്കാൻ".
എന്നാൽ അതേതു രീതിയിലാവണം എന്നു തീരുമാനിക്കാൻ
അവൾക്ക് ഏഴുവർഷം ഏടുക്കേണ്ടി വന്നു.
അവസാനം "ആതുരശുശ്രൂഷയാണു ദൈവശുശ്രൂഷ" എന്നവൾ കണ്ടെത്തി.
അവളുടെ സമ്പന്നവും കുലീനവും ആയ കുടുബത്തിനു അനുവദിക്കാൻ
കഴിയുന്ന കാര്യമായിരുന്നില്ല അക്കാലത്ത് നേർസിംഗ് .
പുഴുത്തു നാറുന്ന ഇടങ്ങളായിരുന്നൂ പത്തൊൻപതാം നൂറ്റാണ്ടിൽ
ആതുരാലയങ്ങൾ എല്ലാം തന്നെ.നേർസുമാർ മോശം സ്വഭാവക്കാരാണെന്നും
വെള്ളമടിക്കാനും ശരീരം വിൽക്കാനും തയാറാകുന്നവരാണെന്നും ജനം
കരുതിയിരുന്ന കാലം.
എന്നാല് ലണ്ടനിലെ ഹാർലി തെരുവിലെ ഇൻസ്റ്റിട്യൂട്ട് ഫോർ ദകെയർ
ഓഫ് ജെന്റിൽ വുമൺ ഇൻ ഡിപ്രസ്സ്ഡ് സർക്കംസ്റ്റാൻസസ് എന്ന
സ്ഥാപനത്തിൽ പ്രായം ചെന്ന അമ്മമാർക്കു പരിചരണം നൽകുന്ന
ജോലി സ്വീകരിക്കുവാൻ കുടുംബം മനസ്സില്ലാ മനസ്സോടെ അവൾക്ക്
അനുമതി നൽകി.
ചായക്കോപ്പയേന്തിയ ലലനാമണിയും
മധുരപ്പതിനാറിൽ ദൈവവിളി കേട്ട പെൺകിടാവായിരുന്നു
ഫ്ലോറൻസ് നൈറ്റിംഗേൽ.1837ഫെബ്രുവരി ഏഴിലെ ഡയറിക്കുറിപ്പിൽ
അവളതെഴുതി വയ്ക്കയും ചെയ്തു:
"ഇന്നു ദൈവം എന്നെ വിളിച്ചു;അവനെ ശുശ്രൂഷിക്കാൻ".
എന്നാൽ അതേതു രീതിയിലാവണം എന്നു തീരുമാനിക്കാൻ
അവൾക്ക് ഏഴുവർഷം ഏടുക്കേണ്ടി വന്നു.
അവസാനം "ആതുരശുശ്രൂഷയാണു ദൈവശുശ്രൂഷ" എന്നവൾ കണ്ടെത്തി.
അവളുടെ സമ്പന്നവും കുലീനവും ആയ കുടുബത്തിനു അനുവദിക്കാൻ
കഴിയുന്ന കാര്യമായിരുന്നില്ല അക്കാലത്ത് നേർസിംഗ് .
പുഴുത്തു നാറുന്ന ഇടങ്ങളായിരുന്നൂ പത്തൊൻപതാം നൂറ്റാണ്ടിൽ
ആതുരാലയങ്ങൾ എല്ലാം തന്നെ.നേർസുമാർ മോശം സ്വഭാവക്കാരാണെന്നും
വെള്ളമടിക്കാനും ശരീരം വിൽക്കാനും തയാറാകുന്നവരാണെന്നും ജനം
കരുതിയിരുന്ന കാലം.
എന്നാല് ലണ്ടനിലെ ഹാർലി തെരുവിലെ ഇൻസ്റ്റിട്യൂട്ട് ഫോർ ദകെയർ
ഓഫ് ജെന്റിൽ വുമൺ ഇൻ ഡിപ്രസ്സ്ഡ് സർക്കംസ്റ്റാൻസസ് എന്ന
സ്ഥാപനത്തിൽ പ്രായം ചെന്ന അമ്മമാർക്കു പരിചരണം നൽകുന്ന
ജോലി സ്വീകരിക്കുവാൻ കുടുംബം മനസ്സില്ലാ മനസ്സോടെ അവൾക്ക്
അനുമതി നൽകി.
No comments:
Post a Comment