Friday 27 September 2013

മൂന്നു പൊന്നിൻ കുടങ്ങൾ

മൂന്നു പൊന്നിൻ കുടങ്ങൾ

തിരുവിതാം കൂറിലെ രാജാക്കന്മാരെ നാം പൊന്നുതമ്പുരാൻ എന്നു വിളിച്ചു.
ഇടയ വംശരായ(ആയ) തിരുവിതാം കൂർ രാജാക്കൾ കിരീട ധാരണത്തിനു
മുമ്പു പൊന്നു പൂശിയ പാത്രത്തിൽ പഞ്ചഗവ്യം നിറച്ചു മുങ്ങിക്കുളിച്ചുകേറി
ക്ഷത്രിയരായി വേണ്ടിയിരുന്നു കിരീടം ധരിക്കാൻ.പൊന്നിൽ കുളിച്ച് തമ്പുരാൻ
പൊന്നു തമ്പുരാനായി പ്രജകൾക്ക്. നായർ സർവ്വീസ്സ് സൊസ്സൈറ്റിയുടെ ആസ്ഥാനത്തിനു
സ്ഥാനം കണ്ടെത്തി, സമയം നോക്കി കല്ലിട്ട, നായർ പുരുഷാർദ്ധസാധകി എന്ന
പ്രസ്ഥനത്തിനുനേരത്തെ തന്നെ രൂപം കൊടുത്തിരുന്ന, വാഴൂർ തീർത്ഥപാദാശ്ര
മസ്ഥാപകൻ, തീർത്ഥപാദസ്വാമികൾ ശിഷ്യരെ പൊന്നിൻ കുടമേ എന്നായിരുന്നു
വിളിച്ചിരുന്നത്.


ബേമിംഗാമിൽ കണ്ണായ സ്ഥലത്തു കാണപ്പെടുന്ന മൂന്നു പ്രതിമകൾ
മൂന്നു ഗോൾഡൻ ബോയ്സിന്റേതാണ്.നമുക്കവരെ ബേമിംഗാമിന്റെ
പൊന്നിൻ മുടങ്ങൾ എന്നു വിളിക്കാം.
മാത്യൂ ബൗൾട്ടൺ ,ജയിംസ് വാട്ട്, മർഡോക് എന്നിവരാണു ഗോൾഡൻ ബോയ്സ്.
ബേമിംഗാമിനെ വൻ വ്യവസാ യ നഗരിയും കച്ചവടനഗരിയും വിജ്ഞാന നഗരിയും
മറ്റുമാക്കിയത് ഇവരും ഇവർ രൂപം നൽകിയ ലൂണാർ സൊസ്സൈറ്റിയുമായിരുന്നു.

No comments:

Post a Comment