Tuesday 17 September 2013

കൊല്ലക്കുടിയിൽ സൂചി വിൽക്കാൻ കൊണ്ടുപോവുക എന്ന നമ്മുടെ ചൊല്ലിനു സമാനമായ ഇംഗ്ലീഷ് ചൊല്ലായിരുന്നു കാരി
യിംഗ്കോൾ ടു ന്യൂകാസ്സിൽ എന്നത്.കൽക്കരി ഖനികളുടെ നാടായിരുന്നു ഒരു കാലത്ത് വടക്കൻ ഇംഗ്ലണ്ടിലെ ന്യൂകാസ്സിൽ.
ആടു കിടന്നിടത്തു പൂട പോലുമില്ല എന്നു പറഞ്ഞതു പോലെ ഇന്നു കൽക്കരി മേമ്പടിക്കു പോലുമില്ല ന്യൂകാസ്സിലെടുക്കാൻ.
വേണമെങ്കിൽ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യണം.

ഒരു കാലത്തു കരിയും പുകയും നിറഞ്ഞ ഒരു ഏലൂർമേഘലയായിരുന്നു ടൈൻ നദിക്കരയിലെ ഈപട്ടണം.
എന്നാൽ ഇന്നു സ്വദേശത്തേയും വിദേശങ്ങളിലേയുംസഞ്ചാരികളെ ആകർഷിക്കുന്ന ഒരു വൻ മെറ്റ്രോ നഗരിയാണു
ന്യൂകാസ്സിൽ.ഒന്നു ചുറ്റിക്കറങ്ങി കാണണമെങ്കിൽ കുറഞ്ഞതു രണ്ടു ദിനം വേണമെന്നു റ്റൂറിസ്റ്റ് ഗൈഡുകൾ.2008,2009
എന്നീ വർഷങ്ങളിൽ  പലദിനം ഇവിടെ താമസ്സിക്കാൻ അവസരം കിട്ടി.പക്ഷേ ഇതുവരെ നഗരം ഒന്നു മുഴുവനായി കാണാൻ
കഴിഞ്ഞില്ല.ഉത്രാടദിനം (2013 ഞായർ 11 മണി മുതൽ 5 വരെ ചുറ്റിക്കറങ്ങിയിട്ടും ഗേറ്റ്സ് ഹെഡ്ഡിലെ മെറ്റ്രോ സെന്റർ പോലും
മുഴുവനായി കറങ്ങാൻ സാധിച്ചില്ല.ഹൗസ് ഓഫ് ഫ്രേസറിലെകഫേയിൽ നിന്നൊരു ഹോട് ചോക്ലേറ്റ് കുടിച്ചിറങ്ങിയപ്പോൾ കൃത്യം 5  മണി.

No comments:

Post a Comment